Wednesday, January 4, 2012

"ശങ്കരനും ഉറുമ്പുകളും.."

"കഷ്ടം മാങ്ങയൊക്കെ വെറുതെ വാവല് ചപ്പി പോകുആണല്ലോ..."
വീട്ടു മുറ്റത്ത് വീണു കിടക്കുന്ന വാവല്‍ പാതി തിന്ന മാങ്ങകള്‍ നോക്കിക്കൊണ്ട് മൂവാണ്ടന്‍ മാവിന്റെ ചുവട്ടില്‍  നിന്ന് ആരോടെന്നില്ലാതെ പറയുകയാണ്‌ രാമേട്ടന്‍ ....ഒരു റിട്ടയേര്‍ഡു വില്ലേജ് ഓഫീസ്സര്‍ ....
"നിന്ന് പിറ് പിറുക്കാതെ ഒരു തോട്ടി ഉണ്ടാക്കി  മാങ്ങ പറിക്കാന്‍ നോക്ക് മനുഷ്യാ..." 
തൊട്ടു പുറകില്‍ നിന്നാണ് ശബ്ദം ശാന്ത ചേട്ടത്തി .....രാമേട്ടന്‍റെ സഹദര്‍മ്മിനി ..
"ഓ തോട്ടി ഒന്നും എത്തുമെന്ന് തോന്നുന്നില്ലെടി..."സ്വത സിദ്ധമായ അലസതയില്‍ രാമേട്ടന്‍... 
"പിന്നെ ഇനി ഇപ്പൊ എന്നാ ചെയ്യും...ഒരു പണി ചെയ് നിങ്ങള്‍ മാവിലോട്ടു കേറ്...." ശാന്തെട്ടത്തി ഒരു പോം വഴി നിര്‍ദേശിച്ചു..."പറിച്ചിട്ടു തന്നാല്‍ മാങ്ങച്ചമ്മന്തിയോ അച്ചാറോ ഉണ്ടാക്കാം..."
മാങ്ങാ ചമ്മന്തി എന്ന് കേട്ടപ്പോ തന്നെ രാമേട്ടന്റെ വായില്‍ ഒരു കപ്പലോടിക്കാനുള്ള വെള്ളം ...
രാമേട്ടന്‍ മാവിന്റെ മുകളിലേക്ക് ഒന്ന് നോക്കി....തല കറങ്ങുന്നു...മുകളിലെത്താന്‍ ഓട്ടോ പിടിച്ചു പോകേണ്ടി വരും ....
രാമേട്ടന്‍ തന്റെ കുടവയര്‍ തടവിക്കൊണ്ട് ....." ഭയങ്കര പോക്കവാടീ ....ഒരു പണി ചെയ്യാം നമുക്കാ ശങ്കരനെ വിളിക്കാം     ...അവനാകുമ്പോ ഇത്തരം പണി ചെയ്തു നല്ല ശീലമാ.."
"ങാ നിങ്ങള്‍ എന്നാ വേണേലും ചെയ് ....എന്താണെങ്കിലും മാങ്ങ പറിച്ചു കിട്ടിയാല്‍ മതി...."ശാന്തെട്ടത്തി അകത്തേക്ക്...
ഈ സംഭാഷനങ്ങള്‍ക്കൊക്കെ സാക്ഷിയായി ഇളം കാറ്റില്‍ മാങ്ങാ കുലകള്‍ ആടിക്കളിക്കുന്നു....
രാമേട്ടന്‍ വൈകിട്ട് കഴിക്കാന്‍ പോകുന്ന മാങ്ങാ ചമ്മന്തിയെക്കുരിച്ചുള്ള മധുര സ്വപ്നത്തിലും..
ശങ്കരനെ വിളിക്കാന്‍ ആളെ വിട്ടു....
ശങ്കരന്‍ ...നാല്‍പ്പതു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള ഒരു പരോപകാരി...നാട്ടിലെ എന്ത് ആവശ്യത്തിനും ശങ്കരന്‍ വേണം...എല്ലായിടത്തും ശങ്കരന്റെ കയ്യും കണ്ണും എത്തും....നാട്ടിലെ കല്യാണം,നിശ്ചയം,മരണം,പുലകുളി അടിയന്തിരം എല്ലാ സ്ഥലത്തും ശങ്കരന്‍റെ സേവനം പകരം വെക്കാന്‍ ഇല്ലാത്തതാണ്...പ്രതേകിച് ജോലികള്‍ ഒന്നും ഇല്ല,,,,ആരെന്ത് ജോലി കൊടുത്താലും ചെയ്യും....വിറകു കീറല്‍ ...മുതല്‍ കക്കൂസ് കോരല്‍ വരെ ഉള്ള സര്‍വ ജോലികളും ശങ്കരന്‍ ചെയ്യും ...ആരെകിലും എന്തെങ്കിലും കൊടുത്താല്‍ വാങ്ങും...ഒന്നും ചോദിച്ചു വാങ്ങുന്ന ശീലം ശങ്കരനില്ല...നാട്ടുകാരുടെ കണ്ണിലുന്നിയാണ് ശങ്കരന്‍ ....അഴുക്കു പിടിച്ച ഒരു പോലീസ്റെര്‍ കൈലിമുണ്ട് മാത്രമാണ് ശങ്കരന്‍റെ സ്ഥിരം വേഷം ....ഉടുപ്പിട്ട് ശീലം ഇല്ല...ആരെങ്കിലും വാങ്ങിക്കൊടുതാലും സ്നേഹ പൂര്‍വ്വം അത് നിരസിക്കും നമ്മുടെ ശങ്കരേട്ടന്‍ ....
ശങ്കരന്‍ എഞ്ചിനീയര്‍ മോഹനന്റെ വീട്ടില്‍ വിറകു കീറിക്കൊണ്ട് നില്‍ക്കുമ്പോഴാണ് ഒരു പയ്യന്‍ വന്നു രാമേട്ടന്റെ വീട്ടിലേക് ചെല്ലാന്‍ പറഞ്ഞത്...വിറക് വേഗം കീറിതീര്ത് ശങ്കരന്‍ രാമേട്ടന്‍റെ വീട്ടിലേക് വെച്ചു പിടിച്ചു...അവിടെ ചെന്നപ്പോഴൊക്കെ ശങ്കരന് വയറു നിറച്ചു ചോറ് കിട്ടിയിട്ടുണ്ട് ...സ്നേഹ നിധിയായ രാമേട്ടന്‍ കഴിപ്പിക്കാതെ ശങ്കരനെ വിട്ടിട്ടില്ല...
ശങ്കരന്‍ ചെല്ലുമ്പോള്‍ മാവിന്‍ ചുവട്ടിലെ കിണറിന്റെ അടുത്ത് തന്നെ ഉണ്ട് രാമേട്ടന്‍ ....
ശങ്കരന്‍ വന്ന പാടെ രാമേട്ടന്‍ കാര്യം അവതരിപ്പിച്ചു...
ഉടുത്തിരുന്ന മുണ്ടിന്റെ തുംബെടുത് താറു പാച്ചി ശങ്കരന്‍ മാവില്‍ കയറാന്‍ റെഡി .....അതാണ്‌ ശങ്കരന്‍റെ പതിവ് ..മാവിലോ മരത്തിലോ കയറാന്‍ മുണ്ട് അങ്ങനെ ഉണ്ടുക്കുന്നതാണ് ശീലം...അതിന്റെ പിന്നില്‍ വേറൊരു രഹസ്യം കൂടി ഉണ്ട്...
ശാന്തെടതി അടുക്കളയില്‍ ജോലിയില്‍ ....ശങ്കരന്‍ വന്നത് ശാന്തെടതി അറിഞ്ഞു...."വിളഞ്ഞതുനോക്കി പറിക്കണേ ശങ്കരാ..."അടുക്കളയില്‍ നിന്നും ശാന്തെടതി വിളിച്ചു പറഞ്ഞു...
ശങ്കരന്‍ മേയ് വഴക്കം വന്ന അഭ്യാസിയെപ്പോലെ മാവിലേക്ക്....രാമേട്ടന്‍ ശങ്കരന് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ട് മാവിന്‍ ചുവട്ടിലെ കിണറിന്റെ അടുതുതന്നെ ഉണ്ട്....അടുത്തുള്ള വീട്ടുകാരും ശങ്കരന്‍റെ ആ കയറ്റം അങ്ങനെ നോക്കി നിന്ന്...അത്രക് മനോഹരമാണ് ശങ്കരന്‍റെ മാവില്‍ കയറ്റം...
മുകളിലെത്തിയ ശങ്കരന്‍ മാങ്ങകള്‍ ഓരോന്നായി പറിച്ചു താഴേക്കു ഇടാന്‍ തുടങ്ങി...
"ആ കിഴക്കേ കൊമ്പിലെ പറിക്കണ്ട ശങ്കരാ ആ കൊമ്പില്‍ നറെ കടിയന്‍ ഉറുമ്ബാ..."
രാമേട്ടന്‍ ശങ്കരന് നിര്‍ദേശം കൊടുത്തു...
അതൊന്നും കാര്യമാക്കാതെ ശങ്കരന്‍ മാങ്ങ പറിചിട്ടുകൊണ്ടിരുന്നു ...രാമേട്ടന്‍ അങ്ങനെയാണ് ഓരോന്നേ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും....
ശങ്കരന്‍ മാവിന്റെ കിഴക്കേ കൊമ്ബിലേക്.....
രാമേട്ടന്‍ പറഞ്ഞത് സത്യം തന്നെ നറെ കടിയന്‍ ഉറുംബ്.....അവര്‍ ശങ്കരനെ ആക്രമിക്കാന്‍ തുടങ്ങി....നെഞ്ചത്തും ..മുഖത്തും കാലിലും തുടയിലും ഒക്കെ...ശങ്കരന്‍ ഓരോന്നിനെയും തൂതെരിയാന്‍ തുടങ്ങി....രെക്ഷയില്ല ഉറുമ്പുകള്‍ പൂര്വാദികം ശക്തിയോടെ ആക്രമം തുടങ്ങി...
പ്രത്യേക രീതിയില്‍ ശബ്ദം ഉണ്ടാക്കി ശങ്കരന്‍ ഉറുംബിനെ തൂതെറിയുന്നു....
രാമേട്ടന്‍ താഴെ നിന്നും എന്തൊക്കെയോ പറയുന്നുണ്ട് ....
.ആ ബഹളത്തില്‍ ശങ്കരന്‍റെ ഉടുമുണ്ടിതാ താഴേക്കു...
പരിപൂര്‍ണ നഗ്നനായി ശങ്കരന്‍ മാവിന്‍ മുകളില്‍...
രാമേട്ടന്‍ ഹെന്റമ്മേ..എന്ന് അറിയാതെ വിളിച്ചുപോയി....വായുവില്‍ പാറിപ്പറന്നു ശങ്കരന്‍റെ മുണ്ട് രാമേട്ടന്‍റെ മുന്‍പില്‍ വീണു....
ഇതൊന്നും ശ്രേധിക്കാതെ ഉറുംബിനെ തൂതെറിയുകയാണ് ശങ്കരന്‍ .....
തൊട്ടടുത്ത വീടുകളില്‍ നിന്നും എന്തൊക്കെയോ അപ ശബ്ദങ്ങള്‍....
ബഹളം കേട്ട് ശാന്തെടതി പുറത്തേക്കു ഓടിവന്നു...
"കേറിപ്പോടീ അകത്തു..." എന്ന് രാമേട്ടന്‍ പറയും മുന്പ് ശാന്തെടതി മാവിന്റെ മുകളിലേക് നോക്കി....
ബ്ധും ......
ഒന്നേ നോക്കിയുള്ളൂ ചക്ക വെട്ടിയിട്ടതുപോലെ ശാന്തെടതി ബോധം കേട്ട് താഴെ...
ശാന്തെടതിയെ എടുക്കണോ ശങ്കരന് മുണ്ട് കൊടുക്കണോ എന്ന ആത്മ സന്ഖര്ഷത്തിനു അവസാനം രാമേട്ടന്‍ മുണ്ടെടുത് മാവിന്റെ മുകളിക്ക്‌ എറിഞ്ഞു കൊടുത്തതും നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു...

രമേട്ടന്റെയോ ശങ്കരന്റെയോ നാട്ടുകാരുടെയോ കഷ്ടകാലം മുണ്ട് മുകളിക്ക്കുള്ള വഴിയില്‍ ഇടക്കൊരു ചില്ലയില്‍ ഉടക്കില്‍ കിടക്കുന്നു....

അപ്പോഴേക്കും കടിച്ച ഉരുംബുകലെയൊക്കെ തൂത്തെറിഞ്ഞു ശങ്കരന്‍ താഴേക്ക് നോക്കി ....തന്റെ മുണ്ടതാ താഴെ ഒരു ചില്ലയില്‍ ആടിക്കളിക്കുന്നു...
നാണത്തോടെ അവന്‍ രാമേട്ടനെ നോക്കി ഒരു പുഞ്ചിരി....
..ഹി ...
........ഹി..
..........
....
രാത്രി മാങ്ങ ചമ്മന്തി കൂട്ടി കഞ്ഞി കുടിക്കുമ്പോള്‍ .....ചമ്മന്തിയില്‍ കടിയന്‍ ഉറുമ്പ് നുരക്കുന്നതായി രാമേട്ടന് തോന്നി....

Tuesday, January 3, 2012

"കുട്ടേട്ടന്‍ ചരിതം ഒന്നാംഖന്ന്ണം"


കുട്ടേട്ടന്‍ വയസ് ഇരുപത് .....
കുട്ടേട്ടന്‍ ആളൊരു നിഷ്കളങ്കനാണ്...!!വിദ്യാഭ്യാസത്തിന്റെ കൂടുതല്കൊണ്ടോ ലോകവിവരം കൂടിപ്പോയതുകൊണ്ടോ കുട്ടേട്ടന്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് മണ്ടതരമായിട്ടെ തോന്നു....വൃത്തിയായിട്ട് പഠിക്കുമായിരുന്നതുകൊണ്ട് പത്താം തരത്തില്‍ പഠനം നിര്‍ത്താന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല...
മണ്ടത്തരങ്ങള്‍ സ്വയം ചിന്തിക്കുകയും മറ്റുള്ളവരോട് ചോദിക്കുകയും കുട്ടേട്ടന്റെ ദിന ചര്യകളില്‍ ഒന്നുമാത്രം 
കുട്ടേട്ടന്റെ ചില ചോദ്യങ്ങള്‍ക്ക് കുട്ടേട്ടന്‍ തന്നെ ഉത്തരവും കണ്ടെത്തിയിട്ടുണ്ട്...
"ഈ സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചാല്‍ എന്താകും...????" അനിയതിമാരോട് കുട്ടേട്ടന്റെ ചോദ്യം ....
മിഴുങ്ങസ്യ എന്ന് ഇരിക്കുന്ന അവരോട് ഉത്തരവും കുട്ടേട്ടന്‍ തന്നെ പറഞ്ഞു....
"നമുക്ക് ആദ്യം സൂര്യോദയം കാണാം....""
അതൊരു സത്യമാണ് കാരണം കടലിനോട് തൊട്ടടുത്തുതന്നെ കുട്ടേട്ടന്റെ വീട്...
കുട്ടന്‍ എന്നാണു പേര് ....അച്ഛന്‍ അമ്മ ചേട്ടന്‍ രണ്ട് അനിയത്തിമാര്‍.. ...ഇതാണ് കുട്ടേട്ടന്റെ കുടുംബം...സഹോദരിമാര്‍ വിളിച്ച പേരാണ് കുട്ടട്ടന്‍ എന്ന് ...ഇപ്പൊ അച്ഛനും അമ്മയും ചേട്ടനും നാട്ടുകാരും എല്ലാം വിളിക്കുന്നത്...കുട്ടേട്ടാ എന്നാണു...കുട്ടേട്ടന് രണ്ടു ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉണ്ട്...സുനില്‍ ..ശ്യാം ...
സുനില്‍ ...വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും പാട്ട് പാടാനും മാത്രം...ആളൊരു ഗായകനാണ്...കഴിഞ്ഞ വര്ഷം ഓണ പര്പാടിക് അവന്‍ സ്റ്റേജില്‍ പാടി ഇട്ടിട്ടു പോയ "വെള്ളികള്‍ " ഇതുവരെയും ഒരു തട്ടാനും എടുത്തുകൊണ്ട് പോയിട്ടില്ല...!!!! ശ്യാം...അവന്റെ വായക് ഒരു സൈലെന്സര്‍ ഫിറ്റ്‌ ചെയ്യണം എന്നത് ആ നാട്ടിലെ പൊതുജനങ്ങളുടെ കൂട്ടായ ഒരാവശ്യമാണ്...വാ തോരാതെ സംസാരിച്ചുകൊണ്ടേ ഇരിക്കും ,,,,
മൂന്നു പേരും ഒന്നാം തരം മുതല്‍ ഒരുമിച്ചു പഠിച്ചവര്‍ ....ഇടക് കുട്ടേട്ടന്‍ നാലാം ക്ലാസ്സില്‍ തോറ്റപ്പോഴും കൂട്ടിനു അവരും ഉണ്ടായിരുന്നു ഏഴാം തരത്തിലും പത്താം തരത്തിലും തോറ്റപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല....എന്തിനും ഏതിനും മൂന്നുപേരും ഒരുമിച്ച്...തൊഴില്‍ രഹിതരായ അഭ്യസ്ത വിദ്യര്‍ ...കേരളത്തിലെ തൊഴില്‍ രഹിതരായ സര്‍വ യുവ താരങ്ങളെയും പോലെ കുട്ടേട്ടനും കൂട്ടുകാര്‍ക്കും ഉണ്ട് ചില കലാ പരിപാടികള്‍ ,,, രാത്രികാലങ്ങളില്‍ ആളില്ലാ പറമ്പിലെ കരിക് മോഷണമാണ് പ്രധാന പരിപാടി ....ഇതുവരെ പിടിക്കട്ടെട്ടിട്ടില്ല എന്ന അഹംകാരം ഉള്ളില്‍ ഉള്ളതുകൊണ്ട് മാത്രം കുട്ടേട്ടനും കൂട്ടുകാരും ആ കലാ പരിപാടി ഇതുവരെ തുടര്‍ന്നിരുന്നു പക്ഷെ ഈ ഫീല്‍ഡില്‍ നാട്ടിലെ കൊള്ളാവുന്ന ആണ്‍ പിള്ളേരുമായി മത്സരം തുടങ്ങിയപ്പോ അവര്‍ക്കായി കളം ഒഴിഞ്ഞുകൊടുത്തു...അതല്ല കുട്ടേട്ടനും കൂട്ടുകാരുമാണ് കരിക് മോഷണത്തിന് പിന്നില്‍ എന്നൊരു കരക്കംബി പരന്നതുകൊണ്ടാണ് പിന്മാറിയത് എന്നും പറയുന്നവരും ഉണ്ട്...എന്തായാലും കുട്ടേട്ടനും കൂട്ടരും കരിക് മോഷണം നിര്‍ത്തിയെങ്കിലും പതിവായി നാട്ടില്‍ കരിക് നഷ്ടപ്പെട്ടുകൊണ്ടിരുന്നു ....പഴി ആര് കേള്‍ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .....???
കുട്ടേട്ടനും കൂട്ടുകാര്‍ക്കും പ്രധാനപ്പെട്ട മറ്റൊരു സംഗതി ....സിനിമ...ടൌണില്‍ പുതിയ സിനിമ റിലീസ് ചെയ്താല്‍ ആദ്യ ദിവസം തന്നെ കണ്ടില്ലെങ്കില്‍ കുട്ടേട്ടനും കൂട്ടുകാര്‍ക്കും ഉറക്കം വരില്ല....സിനിമ കാണാനുള്ള പണമൊക്കെ മൂന്നുപേരും ആരെ കൊന്നിട്ടെങ്കിലും ശെരിയാക്കും..കുട്ടേട്ടന്‍ അച്ഛനോടോ ചെട്ടനോടോ വാങ്ങിക്കും അതാണ്‌ പതിവ്...ശ്യാമിന് സ്വന്തമായി ഒരു സൈക്കിള്‍ ഉണ്ട് അതിലാണ് മൂവരുടെയും യാത്രകള്‍ ...സൈക്കിള്‍ എന്ന് പൂര്‍ണമായി പറയാന്‍ കഴിയില്ല ...രണ്ടു ചക്രം ഉള്ള ശകടം....ഡൈനാമോ ബ്രേക്ക്‌ ഇത്യാദി ഒന്നും അതില്‍ ഇല്ല...
വീട്ടില്‍ സമരം ചെയ്തു നേടിയെടുത്തതാണ് അവനത്...ഒരു പണിയും ഇല്ലെങ്കിലും അതിന്റെ പുറത്തു കയറി ഗ്രാമ വീഥികളെ ധന്യമാക്കുകയാണ് പണി...വലിയവനെന്നോ ചെറിയവനെന്നോ വെത്യാസമില്ലാതെ പലരെയും അവന്റെ സൈക്കിള്‍ തെരുവില്‍ നേരിട്ട് പല തവണ പാച് വര്‍ക്ക് നടത്തിയതാണ് അവന്‍ പൊന്നുപോലെ കൊണ്ട് നടക്കുന്ന ആ സൈക്കിള്‍  .....
പതിവായി സെകന്റ് ഷോക്കാണ് മൂവരുടെയും സിനിമ കാഴ്ച...പകല്‍ മുഴുവന്‍ പിടിപ്പതു പണി ഉണ്ട് മൂവര്‍ക്കും...മൂന്നു പേരും പതിവായി കൂടുന്ന സ്ഥലം ഉണ്ട് ....വീടിന്റെ അടുത്ത റോഡരികില്‍ തന്നെ ....മൂവരെയും കൂടാതെ നാട്ടില്‍ തൊഴില്‍ രഹിതരായ അഭ്യസ്ത വിദ്യര്‍ ഒരുപാട് ഉള്ളതുകൊണ്ട് പകല്‍ മുഴുവന്‍ അവരോടൊപ്പം സൊറ പറഞ്ഞിരിക്കല്‍ തന്നെ പകല്‍ പണി...."കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരെ ഒന്നിനേം വെറുതെ വിടാത വൃത്തികെട്ടവന്മാര്‍ """എന്നാണു  നാട്ടുകാരനായ ഒരാളുടെ കാമെന്റ്റ് ഈ കൂട്ടരെക്കുരിച്...
എന്തായാലും നമ്മുടെ കുട്ടേട്ടന്‍ ആ കൂട്ടത്തില്‍ പെടില്ല കാരണം കുട്ടേട്ടന്റെ ചിന്തകള്‍ വേറെയാണ്...ഒരു നിമിഷംപോലും ഒന്നിനെയുംകുരിച് ചിന്തിക്കാതിരിക്കാന്‍ കുട്ടേട്ടന് കഴിയില്ല ....മണ്ടതരമെങ്കിലും കുട്ടേട്ടന്‍ വെറുതെ ചിന്തിച്ചുകൊണ്ടേ ഇരിക്കും....!!!!!........
സൂര്യന്‍ പടിഞ്ഞാറ് ഉദിക്കാതെ പതിവുപോലെതന്നെ കിഴക്കുതന്നെ ഹാജര്‍ വെച്ച ഒരു ദിവസം......
"""ഡാ കുട്ടേട്ടാ ടൌണില്‍ പുതിയ പടം വന്നെടാ..."" സുനിലാണ്....എന്തോ ചിന്തിച്ചു കൊണ്ടിരുന്ന കുട്ടേട്ടന്‍ പെട്ടന്ന് ഞെട്ടി എണീറ്റു...""ഇന്നുതന്നെ വിട്ടേക്കാം "" കുട്ടേട്ടന്‍ ഹാപ്പി...ചീട്ടു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്യാമും ഹാപ്പി....പതിവുപോലെ സെകന്റ് ഷോക്ക് തന്നെ പോകാന്‍ മൂന്നുപേരും തീരുമാനിച്ചു....9.30 തിനാണ് ഷോ എട്ടു മണിക്ക് തന്നെ കുട്ടേട്ടന്‍ റെഡി ....വീട്ടില്‍ നിന്നും ഒന്‍പതു കിലോമീറ്റര്‍ ഉണ്ട് സിനിമ കൊട്ടകയിലെക്...അങ്ങോട്ട്‌ ശ്യാമും തിരിച് വരുമ്പോള്‍ സുനിലും സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിച് യാത്ര തുടങ്ങി....കുട്ടേട്ടനെ കൊണ്ട് സൈക്കിള്‍ ചവിട്ടിച്ചാല്‍ നാളെ പകലെ അവിടെ ഇതു എന്നറിയാവുന്നതുകൊണ്ട് കുട്ടേട്ടനെ അതില്‍ നിന്നും ഒഴിവാക്കി....പാവപെട്ട സൈക്കിള്‍ യാത്രക്കരെപ്പോലും ഡൈനാമോ ഇല്ലാത്തതിന്റെ പേരില്‍ പോലീസ്കാര്‍ ഓടിച്ചിട്ട് പെറ്റി അടിക്കുന്ന കാലം ആയതിനാല്‍ ...ഇട വഴി കയറിയാണ് പോകുന്നത്...ഇപ്പോഴും അങ്ങനെ തന്നെ....
നല്ല ജോറ് സിനിമ ....കുട്ടേട്ടന് ശെരിക്കും അങ്ങ് ഇഷ്ടപ്പെട്ടു....""ഇന്റിപ്പെന്റന്‍സ് "" പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ കുട്ടേട്ടന് സിനിമയിലെ നായിക "വാണി വിശ്വനാദ്" ഇനോദ് കടുത്ത ആരാധന...സുനിലിനും പടം ഇഷ്ടായി...അവന്‍ അതിലെ പാട്ടുകള്‍ ഇപ്പഴേ പാടാന്‍ തുടങ്ങി....
"നന്ദലാല ഹോയ് നന്ദലാല ....നാടെല്ലാം കണ്ടറിയും നിന്റെ ലീല " സ്വയം ആസ്വദിച്ചുകൊണ്ട് അവന്‍ പാട്ടുപാടി സൈക്കിള്‍ ചവിട്ടു തുടങ്ങി...ശ്യാം...എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ സൈക്കിളിന്റെ പുറകില്‍ ഇരുന്നു...നാട്ടുകാര്‍ ആഗ്രഹിച്ചതുപോലെ അവന്റെ വയ്ക് സൈലെന്സര്‍ ഫിറ്റ്‌ ആയി എന്ന് തോന്നുന്നു....കുട്ടേട്ടന്‍ പടതിനെക്കുരിച് കൂലങ്ങഷമായി ചിന്തിച്ചുകൊണ്ട് സൈക്കിളിന്റെ മുന്‍പില്‍ ഇരിക്കുന്നു....... വീട്ടിലെക്കിനി ആറ് കിലോ മീറ്റര്‍ ...
കഷ്ടകാലം.....ഇടവഴിയിലും പോലീസ്...
"കുട്ടേട്ടാ കുടുങ്ങിയെടാ...ദേ പോലീസ്.."സുനില്‍..
കുട്ടേട്ടന്‍ ഞെട്ടി തരിച്ചുപോയി...ശ്യാം അപ്പോതന്നെ സൈക്കിളില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞിരുന്നു...
"നിര്‍ത്തെടാ...."ജീപ്പിന്റെ മുന്‍പിലിരുന്ന ഹെഡ് കോണ്‍: .; ശശിസാര്‍ അലറി....
സുനില്‍ സൈക്കിള്‍ നിര്‍ത്താന്‍ ഉദ്ദേശിച്ച സ്ഥലത്തുനിന്നും പത്തടി മാറി സൈക്കിള്‍ നിന്ന്...ഭാഗ്യം പോലീസ് ജീപ്പില്‍ ഇടിച്ചതുകൊണ്ട് അധിക ദൂരം പോയില്ല...
തുറിച്ചു നോക്കിയാ ശഷിസാറിന്റെ മുഖതുനോക്കിയ കുട്ടേട്ടന്റെ ആദ്യത്തെ കമന്റ് "ബ്രേക്ക് ഇല്ലാരുന്നു സാറെ...."
ഫ  !!!#$@$%#%^#...!!!! എവിടെ മോട്ടിക്കാന്‍ പോയിട്ട് വരുന്ന വഴിയാടാ കഴു...#@!#$%#%$....
ഇത്തവണ ശ്യാം ...."അയ്യോ സാറെ കക്കാനോന്നും പോയതല്ല സിനിമാക് പോയിട്ട് വരുന്ന വഴിയാ..."
ഒരു വിധം ശശിസാറിനെ കാര്യങ്ങള്‍ മൂവരും കൂടി പറഞ്ഞു മനസ്സിലാക്കി...
"ഡൈനാമോയും ബ്രേക്കും ഇല്ലാത്ത കൊപ്പിലാനോടാ നിന്റെയൊക്കെ പാതിരാത്രിക്കുന്ന കറക്കം...എവിടെയാട നിന്റെയൊക്കെ വീട്...???"
കുട്ടേട്ടന്‍ ...."പോലീസ് സ്റ്റേഷന് തൊട്ടടുതുതന്നെയാ സാറേ...."
"ആഹാ അപ്പൊ സൗകര്യം ആയല്ലോ ...അപ്പൊ വീട്ടിലേക് പോകുന്ന വഴി സൈക്കിള്‍ സ്റ്റേഷനില്‍ കയറി വാങ്ങിച്ചോ...." എന്നുപറഞ്ഞു ജീപ്പിന്റെ പിറകിലേക്  സൈക്കിള്‍ എടുതിട്ടുകൊണ്ട് ജീപ്പും എടുത്തുകൊണ്ട് പോയി...
കുട്ടേട്ടനും കൂട്ടുകാരും പരസ്പരം നോക്കി പെരുവഴിയില്‍ ....പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് നടക്കാന്‍ തുടങ്ങി..കിലോ മീറ്ററുകള്‍ .ഒന്ന് രണ്ടു..മൂന്നു...നാല്..അഞ്ച് ...ആറ്....പോലീസ് സ്റ്റേഷന്‍ എത്തി...അപ്പൊ കുട്ടേട്ടന് സംശയം ഇപ്പൊ നമ്മള്‍ ചെന്നാല്‍ പോലീസ് കാര്‍ വല്ലതും ചെയ്യുമോ...??ശ്യാമും സുനിലും ആലോചിച്ചു മണ്ടതരമാനെങ്കിലും കുട്ടേട്ടന്‍  പറയുന്നതില്‍ കാര്യം ഉണ്ട്...രാവിലെ സൈക്കിള്‍ വാങ്ങിയാല്‍ മതിയെന്ന് തീരുമാനമായി...മൂന്നുപേരും വീട്ടിലേക് പോയി.....
പിറ്റേന്ന് സ്ഥലത്തെ ഒരു ലോകല്‍ നേതാവിനെയുംകൊണ്ട് മൂന്നുപേരും നേരെ സ്റ്റെഷനിലെക്ക്...നേതാവ് നേരെ ശഷിസാറിന്റെ മുറിയിലേക്ക് കയറി....കുറച്ചു സമയം കഴിഞ്ഞു പുറത്തേക് വന്നു..
"കുഴപ്പമൊന്നുമില്ല പേടിക്കണ്ട ഇന്നലെ രാത്രിതന്നെ വന്നാല്‍ സൈക്കിള്‍ കൊണ്ടുപോകാമായിരുന്നു എന്നാ സാര്‍ പറഞ്ഞത്." നേതാവ് സ്റ്റേഷന് പുറത്തേക് പോയി...ശ്യാമും സുനിലും ദേഷ്യത്തോടെ കുട്ടേട്ടനെ നോക്കി...
.ശശിസാര്‍ മുറിക് പുറത്തേക് വന്നു...
"ആഹാ മൂന്നുപേരും ഉണ്ടല്ലോ ...നിന്നോടൊക്കെ ഇന്നലെ രാത്രി തന്നെ വന്നു സൈക്കിള്‍ എടുക്കണം എന്ന് പറഞ്ഞതല്ലേ..???"
ശ്യാമും സുനിലും എന്തെങ്കിലും പറയും മുന്‍പേ കുട്ടേട്ടന്റെ കമന്റ്‌ വന്നു...
"ഞങ്ങള്‍ ഇന്നലെ വന്നാരുന്നു സാറെ...വന്നപ്പോ സ്റ്റേഷന്‍ അടച്ചുപോയി....""
"ഫ കഴുവര്ട മോനെ ....കേരളത്തില്‍ ഇതു സ്റ്റെഷനടാ രാത്രി അടക്കുന്നത്....$$@^@#*@^$&^@#$^@#!)(#&_@*#"
സ്റ്റേഷന്‍ ഒന്ന് കുലുങ്ങി...!!!!
കുട്ടേട്ടനും കൂട്ടുകാരും സ്റ്റേഷന് പുറത്തേക്...കൂടെ ഒടിഞ്ഞു തൂങ്ങിയ ശ്യാമിന്റെ സൈക്കിളും...
പരസ്പരം നോക്കാന്‍ മൂന്നുപേര്‍ക്കും പറ്റുന്നില്ല...തല താഴ്ത്തിക്കൊണ്ട് മൂന്നുപേരും നടന്നു നീങ്ങി...ശ്യാം തന്റെ ഒടിഞ്ഞ സൈക്കിളിനെ നോക്കി തെങ്ങുന്നുന്ദ്.രൂഭാ അഞ്ഞൂറ് ഞാന്‍ എണ്ണിക്കൊടുത്തു വാങ്ങിയ എന്‍റെ സൈക്കിള്‍ ...ഇതിനാണോ ഈശ്വരാ വീട്ടില്‍ പട്ടിണി സമരം കിടന്നു ഞാന്‍ ഈ സൈക്കിള്‍ വാങ്ങിപ്പിച്ചത്...
സുനില്‍ ...മുതുകത്തു കിട്ടിയത്തിന്റെ വേദന മറന്നു ...അണയില്‍ ഇളകി ആടിക്കൊണ്ടിരുന്ന പല്ല് പറിഞ്ഞു കിട്ടിയ സന്തോഷത്തിലും..!!!

കുട്ടേട്ടന്‍ ....ശശി സാറിന്റെ കൈത്തടം പതിഞ്ഞ ഇടാതെ കവിള്‍ തടവിക്കൊണ്ട്  വീണ്ടും ചിന്തിക്കുന്നു...".അതെന്താ രാത്രിയില്‍ പോലീസ് സ്റ്റേഷന്‍ അടക്കാതത്..???.."

Monday, January 2, 2012

""ജോസപ് ചേട്ടന്റെ ക്രിസ്മസ് ""

"കദളി വാഴ കയ്യിലിരുന്നു കാക്ക ഇന്ന് വിരുന്നു വിളിച്ച്‌
വിരുന്നു കാരാ വിരുന്നു കാരാ വിരുന്നു കാരാ വന്നാട്ടെ..."
റേഡിയോയിലെ പാട്ട് ...തീര്‍ന്നു ...നിങ്ങള്‍ ഇതുവരെ കേട്ടത് ഉമ്മ എന്ന ചിത്രത്തിന് വേണ്ടി പി.ഭാസ്കരന്‍ രചിച് ബാബുരാജ് ഈണം പകര്‍ന്ന ഗാനമാണ്...അടുത്തത്......റേഡിയോ വീണ്ടും മൂളിക്കൊണ്ടിരുന്നു...
കാ കാ കാ..കാ..ഏതോ നശിച്ച കാക്ക വീട്ടുമുറ്റത്തെ ശീമ പത്തലിന്റെ തലപ്പത്തിരുന്നു കൂവി തൊണ്ട കീരിയതാണ്...കര്‍ത്താവേ ,,ചതിച്ചോ???വാഴക് തടം വെട്ടുകയായിരുന്ന ജോസഫ്‌ അച്ചായന്‍ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞു ....നാളെ ക്രിസ്മസ് ആയിക്കൊണ്ട് ഏതു കാലമാടനാ എന്‍റെ കര്‍ത്താവേ വിരുന്നു വരാന്‍ പോകുന്നത്....ചതിക്കല്ലേ...????മണ്ണിനോട് മല്ലടികുന്ന നല്ലോന്നാം തരാം കര്‍ഷക ക്രിസ്ത്യാനി ആണ് ജോസപ് ചേട്ടന്‍. .....അതിന്റെ തെളിവുകള്‍ കാലിലും കയ്യിലും തഴമ്പിന്റെ രൂപത്തിലും ചെളിയുടെയും മണ്ണിന്റെയും രൂപത്തില്‍ വസ്ത്രങ്ങളിലും വ്യക്തമായി കാണാം...
"ആരെയാ മനുഷ്യാ ഈ ഉച്ച സമയത്ത് നിങ്ങളുകിടന്നു പ്രാകുന്നത്."..???.ത്രെസ്യാമാചെട്ടതിയാണ് ...ജോസപ് ചേട്ടന്റെ ഭാര്യാ .ചട്ടയും മുണ്ടും വെന്തീങ്ങയും വേഷം..ചെറിയൊരു അരിച്ചാക്ക് ... ..ത്രേസ്യ ചേട്ടത്തി മൂന്നു മക്കള്‍ രണ്ടു പെണ്ണും ഒരാണും ഇതാണ് ജോസപ് ചേട്ടന്റെ സമ്പാദ്യം ...
പാത്രം കഴുകിയ വെള്ളം ത്ങ്ങിന്‍ ചുവട്ടിലെ ചീര തടത്തിലേക് നീട്ടി എറിഞ്ഞുകൊണ്ടാണ് ചോദ്യം...വേലി പത്തലില്‍ ഇരുന്നു വെറുതെ കാറുന്ന കാക്കയെ ചൂണ്ടിക്കൊണ്ട് ജോസെപ് ചേട്ടന്‍.. .."""ഇല്ലേടി നോക്കെടി ഒരു കാലന്‍ കാക്ക ഇരുന്നു തൊള്ള കീറുന്നെ....അങ്ങോട്ട്‌ നോക്കിക്കൊണ്ട് ത്രേസ്യാമ്മ ചേട്ടത്തി ...ശരിയാണല്ലോ ...ഓ നമ്മടെ ഈ ചെറ്റ കുടിലിലേക്ക് ആര് വിരുന്നു വരാനാ...??ചിലപ്പോ അമേരിക്കയിലുള്ള എന്‍റെ ആങ്ങളെടാ മകനും മരുമോളും ആകും...കുന്നുമ്പുറത്തെ കല്യാണത്തിന് പോയപ്പോ ഇങ്ങോട്ട് ഒരു ദിവസം വരാം എന്ന് പറഞ്ഞാരുന്നു...ത്രേസ്യ ചേട്ടത്തി ജോസപ് ചെടനെ നോക്കി...ആ കണ്ണുകളില്‍ ഒരു അഗ്നി പര്‍വതം തിളക്കുന്നത് കണ്ട് ചേട്ടത്തി പതിവുപോലെ അകത്തേക് വലിഞ്ഞു...
ഉച്ചയൂണ് കഴിഞ്ഞു ഇറയത് ഒന്ന് മയങ്ങാന്‍ തുടങ്ങുകയാണ് ജോസെപ് ചേട്ടന്‍......
ജോലി കഴിഞ്ഞ ചേട്ടത്തിയും ഇറയത് വന്നിരുന്നു...റേഡിയോയില്‍ പാട്ട് അപ്പോഴും മൂളിക്കൊണ്ടിരുന്നു...
"അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്തിട്ടരികില്‍ ഇരിക്കെ..
സ്വരരാഗ സുന്ദരിമാര്‍ക്കോ വെളിയില്‍ വരാന്‍ എന്തൊരു നാണം"
പാട്ടില്‍ മുഴുകി മുറുക്കാന്‍ ചവച്ചു കൊണ്ടിരുന്ന ചേട്ടത്തി വീടിന്റെ വാതുക്കലെ തൊട്ടു വക്കിലെക് ഒന്ന് നോക്കി ...ആരോ അങ്ങോട്ട്‌ നടന്നു വരുന്നു...ഇരുന്നിടത്തുനിന്നു ചേട്ടത്തി എണീറ്റു..."ആഹാ ഇതാരോക്കെയാ വരുന്നത് ....വാ വാ...ഒരുപാടായല്ലോ കണ്ടിട്ട് " ശബ്ദം കേട്ട് ജോസപ് ചേട്ടനും എണീറ്റു ...വഴിയിലേക്ക് നോക്കി ...ഉരുളന്‍ തെങ്ങും പാലത്തില്‍ സര്‍ക്കസ് കാണിച്ചുകൊണ്ട് നടന്നു മൂന്നു പേര്‍ വരുന്നു....ജോസപ് ചേട്ടന്റെ പെങ്ങളും അളിയനും നടുക് മദ്ദളം പോലെ അവരുടെ മകനും ....ചേട്ടന്റെ മനസ്സില്‍ ഒരു വെള്ളിടി വെട്ടി
കര്‍ത്താവേ...മനസ്സില്‍ ജോസപ് ചേട്ടന്‍ വിളിച്ചുപോയി ....എന്ന് മുട്ടിപ്പായി പ്രാര്‍ത്തിക്കുന്ന ഒരു സത്യാ ക്രിസ്ത്യാനിയായ എന്നോട് തന്നെ ഈ ചതി വേണായിരുന്നോ...???ഇതിനാണോ എന്നും കവലയിലുള്ള കുരിശടിയില്‍ മെഴുകുതിരി കത്തിക്കുന്നത് ...മുഖത് കൃത്രിമമായ ഒരു ചിരി ഉണ്ടാകിക്കൊണ്ട് ജോസപ് ചേട്ടന്‍ എണീറ്റു വിരുന്നുകാരെ സ്വീകരിച്ചു...ഓ ഈ പാവങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാമോ നാതൂനെ...???ത്രേസ്യ ചെട്ടതിയുടെതാണ് കമന്‍റ് ......ജോസപ് ചേട്ടന്റെ പെങ്ങള്‍ മോളമ്മ ....!!എന്ത് പറയാനാ നാതൂനെ ജോര്‍ജ് ചേട്ടായിക് സമയം കിട്ടണ്ടേ..ഇപ്പൊ പിന്നെ ക്രിസ്മസ് അവധി ചെക്കനും പരീക്ഷ ഒക്കെ കഴിഞ്ഞു ..അപ്പൊ ചെട്ടായിയാ പറഞ്ഞെ ഇത്തവണ ക്രിസ്മസ് ജോസപ് അച്ചായന്റെ അങ്ങ് ആഖോഷിക്കാം എന്ന്...മോളമ്മയുടെ കെട്ടിയോന്‍ ജോര്‍ജ് അച്ചായന്‍ ..കട്ടപ്പനയില്‍ കട നടത്തുന്നു ..കട എന്ന് പറഞ്ഞാല്‍ നാരങ്ങ മുട്ടായി ഗ്യാസ് മുട്ടായി ഷോട ...ഇത്യാദി വില്‍ക്കുന്ന മാടക്കട....എന്നാലെന്താ ജോര്‍ജ് അച്ചായന്‍ ആളൊരു പരിഷ്കാരി ...വെള്ളമുണ്ട് വെള്ള ഷര്‍ട്ട് വേഷം...മുപ്പത്തിരണ്ട് പല്ലും പുറത്തുകാട്ടി വെളുക്കെ ചിരിച്ചു കൊണ്ട് ജോസപ് ചേട്ടനോട് അളിയോ...അളിയനെന്താ ഒന്നും മിണ്ടാതെ നികുന്നെ...???ഉച്ചയൂണിനു മുന്‍പേ എത്തണമെന്ന് കരുതി കാലത്ത് തന്നെ ഇറങ്ങിയതാ അളിയാ അപ്പഴാ ഈ ചെക്കന് സര്‍ബതുവേണം എന്നുപറഞ്ഞു കടേല്‍ കേറിയപ്പോ കട്ടപ്പനെന്നു ബസ് വിട്ടത്...പിന്നെ കൊറേ കാത്തുനിന്നു അടുത്ത ബസിനു തന്നെ പോന്നു...അപ്പോഴാണ്‌ ജോസപ് ചേട്ടന്‍ അധിതികളിലെ മൂന്നാമനെ നോക്കിയത്,..അവറാന്‍ ...ചെറിയൊരു മദ്ദളതിന്റെയോ ഉരലിന്റെയോ പര്യായമാക്കാന്‍ കൊള്ളാം...ജോര്‍ജ് ചേട്ടന്‍ അപ്പന്റെ ഓര്‍മക്ക് മകനിട്ടുകൊടുത്ത പേരാണ് അവറാന്‍... ...ഒരു തികഞ്ഞ മരാസ്മസ് രോഗി (വിശപ്പിന്റെ അസുഖം )...ചുറ്റുപാടും നോക്കിക്കൊണ്ട് നിക്കുന്ന അവന്റെ കണ്ണില്‍ അപ്പോഴാണ്‌ ഇറയത് തൂക്കിയിട്ടിരുന്ന കറുത്ത റേഡിയോ കണ്ണില്‍ പെട്ടത് ...അവന്റെ മുഖത് ആയിരം പൂത്തിരി കത്തിച്ചപോലെ ഒരു പുഞ്ചിരി തെളിഞ്ഞു വന്നു...(അന്ന് ലഡ്ഡു പൊട്ടുന്ന പരസ്യം ഇറങ്ങിടിട്ടില്ലാതതുകൊണ്ട് അവന്റെ മനസ്സില്‍ ലഡ്ഡു പൊട്ടാന്‍ തീരെ സാധ്യത ഇല്ല )...എല്ലാം നഷ്ടപ്പെട്ടവനെ പോലെ നില്‍ക്കുന്ന ജോസപ് ചേട്ടന്‍ ആ ചിരി കണ്ടു...കര്‍ത്താവേ എന്‍റെ റേഡിയോ...????കാത്തോണേ ..ചതിക്കല്ലേ..കുരിശടിയില്‍ ഒരുകൂട് മെഴുകുതിരി കതിചെക്കാമേ....
വിരുന്നുകാര്‍ക്ക് കഴിക്കാന്‍ ത്രേസ്യ ചേട്ടത്തി ചോറ് വിളമ്പി വെച്ചു..അധിതികള്‍ കഴിക്കാനിരുന്നു...കൂടുതല്‍ ചോറുള്ള പാത്രം നോക്കി തന്നെ അവറാന്‍ കഴിക്കാനിരുന്നു ...കര്‍ത്താവേ എന്‍റെ മക്കള്‍ പരീഷ തീര്‍ന്നു വരുമ്പോ എന്ത് കഴിക്കാന്‍ കൊടുക്കും ജോസപ് ചേട്ടന്റെ മനസ്സില്‍ ഒരായിരം ചിന്തകള്‍ ..........."കറിയൊക്കെ പേരിനെ ഉള്ളൂ" ത്രേസ്യ ചെട്ടതിയാണ് ...ജോര്‍ജ് ...എന്നാലും ചേട്ടത്തിയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാ ഞാന്‍ കൊറേ ഉണ്ടാതല്ലേ ഇവിടുന്നു...ചെട്ടതീടെ ആ കടുമാങ്ങ അച്ചാരുണ്ടെങ്കില്‍ ഒരു പറ ചോരുന്നാം...അതാ ചേട്ടത്തിയുടെ കൈപ്പുണ്യം...ത്രേസ്യ ചേട്ടത്തിയുടെ മുഖത് ഒരു ചെറു പുഞ്ചിരി...""അം മ്മ ച്ചീ..എനിക്ക് കടുമാങ്ങ അച്ചാര്‍ വേണം...""ഒരു അല്ലിനാരങ്ങാ വലിപ്പതിലെ ഉരുള അകതാക്കിക്കൊണ്ട് അവറാന്‍ പറഞ്ഞോപ്പിച്ചു..ജോസപ് ചേട്ടന്‍ ഞെട്ടി തകര്‍ന്നു പോയി ഇത്തവണ കര്‍ത്താവ്‌ പോലും അലിഞ്ഞുപോകുന്ന തരത്തില്‍ കര്‍ത്താവേ എന്ന് വിളിച്ചുപോയി...കര്‍ത്താവേ ഒരു പറ ചോറ് ഞാന്‍ എവിടെപോയി കൊണ്ടുവരും...അത് കേള്‍ക്കാതെ മട്ടില്‍ ജോസപ് ചേട്ടന്‍ അധിതികലോട്...ഹാ നിങ്ങള്‍ കഴിക്ക് ഞാന്‍ ഇപ്പൊ വരാം...ജോസപ് ചേട്ടന്‍ എണീറ്റപ്പോ ജോര്‍ജ് അച്ചായന്‍ ,...അളിയോ നാളതെക്ക് കോഴിയും താറാവും കടവിലെ കബീറിന്റെ കടേന്നു വാങ്ങിയാ മതി കേട്ടോ..ഞാന്‍ ഇങ്ങോട്ട് വരും വഴി അവനോട പറഞ്ഞിട്ടുണ്ട്...അവന്‍ പഴയ എന്‍റെ കൂട്ടുകാരനാ...ശെരി എന്ന് ജോസപ് ചേട്ടന്‍ തലയാട്ടി...നേരെ അടുക്കളയിലേക്ക്‌......
എടിയെ...പിള്ളേര് പരീക്ഷയും കഴിഞ്ഞു ഇപ്പൊ വരും എന്നാ എടുത്തു കൊടുക്കും...നളതെക് കോഴിയും താറാവും ഒക്കെ വേണം എന്നാ അളിയന്‍ പറയുന്നത് ....എന്നാ ചെയ്യുവേടീ..???? ചേട്ടത്തി..!!പിള്ളേര്‍ക്ക് രണ്ടു ചുവടു കപ്പ പുഴുങ്ങി കൊടുക്കാം ...നാലതെക്കിപ്പോ എന്ത് ചെയ്യാനാ...ആരോടേലും കടം മേടിക്...അല്ലാതിപ്പോ എന്ത് ചെയ്യാന വന്നിരിക്കുന്നത് നിങ്ങടെ പെങ്ങളും അളിയനുമാ ...ചുമ്മാ പറഞ്ഞു വിടാന്‍ പറ്റുമോ???ഹാ ഇന്നല്ലേ കവലയില്‍ ചിട്ടി എടുക്കുന്നത് ....എന്‍റെ കര്‍ത്താവേ ഇന്ന് വീഴനെ...
എന്‍റെ കര്‍ത്താവേ...ജോസപ് ചേട്ടന്‍ പിന്നേം.....ആ പൈസ കിട്ടിയിട്ട് വീടിന്റെ ഓല മാറ്റി ഇടണം എന്ന് കരുതി ഒരു വര്ഷം കൊണ്ട് ഇറക്കുന്നതാ ഇത്തവണ ചിട്ടി വീഴല്ലേ.."ചെട്ടതിയെ ഇച്ചിരി വെള്ളം ഇങ്ങ എടുത്തോ.." ജോര്‍ജിന്റെ ശബ്ദം...ചേട്ടത്തി വെള്ളം എടുത്തു ഇറയതെക് പോയി.....
"അല്ല ഇതാരാ അതെ ഇങ്ങോട്ടൊന്നു വന്നെ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിക്കേ..."കര്‍ത്താവേ പിന്നെ വിരുന്നുകാരോ??ജോസപ് ചേട്ടന്റെ മനസ്സില്‍ പിന്നേം...ഇറയതെക് കാലുകള്‍ യാന്ത്രികമായി നീങ്ങി .....
വിരുന്നുകാരല്ല സമാധാനമായി...!!! മനസ്സില്‍ ഒരായിരം പൂത്തിരി .....രഖുവും സുശീലനുമാണ് .....രഖു: അച്ചായാ നിങ്ങളെന്താ ഇന്ന് ചിട്ടി എടുക്കാന്‍ വരാതിരുന്നത്...നിങ്ങളെ കാണാത്തതുകൊണ്ട് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്...ദാ പൈസ കയ്യോടെ പിടിച്ചോ ...ഇത്തവണ ജോസപ് ചേട്ടനാ ചിട്ടി...(വെള്ളിടി )...നിങ്ങടെ പൈസ കുറച്ച് നാലായിരത്തി അഞ്ഞൂറ് രൂപ ഉണ്ട്....അപ്പോഴേക്കും കൈ കഴുകി ജോര്‍ജ് അച്ചായനും വന്നു..."അളിയാ കൊലടിച്ചല്ലോ ക്രിസ്മസ് പൊടി പോടിക്കാല്ലോ..."""കടവില്‍ നാളെ പന്നി വെട്ടുന്നുന്ടെന്നു പറയുന്നത് കേട്ട് നാളത്തേക്ക് പന്നി കൂടി വാങ്ങിച്ചോ...ആലപ്പുഴ ടൌണില്‍ പോയി തുണിയും എടുക്കണം...
ജീവച്ചവം പോലെ ജോസപ് ചേട്ടന്‍ നിന്നുപോയി....കര്‍ത്താവേ ഞാന്‍ നിനക്ക് അത്രക് വേരുക്കപ്പെട്ടവനാണോ...???
ജോസപ് ചേട്ടന്റെ മനസ് അറിഞ്ഞതുപോലെ റേഡിയോ അപ്പോഴും മൂളിക്കൊണ്ടിരുന്നു....
"സമയമാം രഥത്തില്‍ ഞാന്‍... സ്വര്‍ഗ്ഗ യാത്ര..ചെയ്യുന്നു..
നിന്സ്വദേശം കാന്മാതിനായ് ഞാന്‍ തനിയെ പോകുന്നു...."
കര്‍ത്താവേ എന്നേക്കാള്‍ നിനക്ക് ഇഷ്ടം എന്‍റെ പെണ്ണുമ്പിള്ള ഈ അരിച്ചാക്കിനെയാണോ...???
..........ക്രിസ്മസ് കഴിഞ്ഞു മൂന്നാം പക്കം...പെങ്ങളും അളിയനും മകനും പോകാന്‍ ഇറങ്ങി...മൂന്നു നാല് ദിവസം കൊണ്ട് അവറാന്‍ കുറച്ചുകൂടി ചീര്‍ത്തു...ജോസപ് ചേട്ടന്‍ മനസ്സില്‍ പറഞ്ഞു....എന്‍റെ നാലായിരത്തി അഞ്ഞൂറ്..രൂബാ..കണ്ണീരും കയ്യുമായി നാതൂനെ പറഞ്ഞയക്കുകയാണ് സ്നേഹനിധിയായ ത്രേസ്യ ചേട്ടത്തി...വഴിചിലവിനായി ജോസപ് ചേട്ടന്റെ കയ്യിലെ അവസാനത്തെ ചിട്ടി ബാകി കൂടി ത്രേസ്യ ചേട്ടത്തി അധിതികല്ക് കൊടുത്തിരുന്നു ....പാലം കടന്നു അധിതികള്‍ ദൂരെ മറയുന്നത് ജോസപ് ചേട്ടന്‍ നോക്കി നിന്നു
ഇറയത് റേഡിയോ മുന്‍പില്ലാത്ത രീതിയില്‍ ഒരു കര പിരാ ...ശടം ഉണ്ടാകിക്കൊണ്ട് പാട്ട് മൂളുന്നു....
"""പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പക്ക
പഴുത്തുവല്ലോ തുടുതുവല്ലോ പറിച്ചു തിന്നാനെനിക് ചിറകില്ലല്ലോ...""
ജോസപ് ചേട്ടന്‍ റേഡിയോയിലേക്ക് ഒന്ന് നോക്കി....വിശ്വാസം നഷടപ്പെട്ടിട്ടും ജോസപ് ചേട്ടന്‍ അറിയാതെ ഉറക്കെ വിളിച്ചു പോയി ...."കര്‍ത്താവേ ചതിച്ചല്ലോ..."""""